Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohit Sharma

ഏകദിനത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം വൈഭവ് സൂര്യവൻ‌ഷി ഓപ്പൺ ചെയ്യണം: ഫാറൂഖ് എഞ്ചിനീയർ

മുംബൈ: ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവൻ‌ഷിയെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഫാറൂഖ് എഞ്ചിനീയർ രംഗത്ത്. 2027 ലെ ലോകകപ്പിന് മുന്നോടിയായി വൈഭവ്, രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഫാറൂഖ് പറഞ്ഞു.

ശുഭ്മാൻ ഗിൽ ഓപ്പണർ എന്ന നിലയിൽ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ നാലാം നമ്പറിലേക്ക് മാറ്റണമെന്നും എഞ്ചിനീയർ നിർദേശിച്ചു. സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വൈഭവ് സൂര്യവൻഷിയുടെ താരമൂല്യം ഉയർന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 151 റൺസ് നേടിയ താരം പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

ഇത് ഇന്ത്യയുടെ 50 ഓവർ ടീമിലേക്ക് താരത്തെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ അവസരം നൽകാൻ തക്കവണ്ണം വൈഭവ് ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് എഞ്ചിനീയർ കരുതുന്നു.

ഗില്ലിന്‍റെ ക്ലാസ് മിഡിൽ ഓർഡറിൽ തിളങ്ങാൻ അദ്ദേഹത്തെ സഹായിക്കുമെന്നും, വൈഭവിന്‍റെ ആക്രമണോത്സുകത ശൈലി രോഹിത് ശർമയ്ക്ക് അനുയോജ്യമായ ഓപ്പണിംഗ് കൂട്ടാളിയാക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

 

Sports

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ പടലപ്പിണക്കം

റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സീനിയേഴ്‌സായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെ മയപ്പെടുത്താനുള്ള നീക്കവുമായി ബിസിസിഐ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി രോ-കോ സഖ്യം ശീതസമരത്തിലാണെന്നാണ് ടീമിന്‍റെ അകത്തളങ്ങളില്‍നിന്നുള്ള വിവരം.

ഗംഭീര്‍ തലമുറമാറ്റത്തിന്‍റെ മറപിടിച്ച് കോഹ്‌ലി, രോഹിത് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നൈസായി ഒഴിവാക്കിയിരുന്നു. വിടപറയാന്‍പോലും കാത്തുനില്‍ക്കാതെ 2025 ഐപിഎല്ലിനിടെയായിരുന്നു ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ പര്യടനത്തിനു തൊട്ടുമുമ്പ്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോ-കോ സഖ്യം ഇന്ത്യക്കായി കളിക്കുന്നുള്ളൂ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു രോഹിത്തും കോഹ്‌ലിയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് 202 റണ്‍സുമായി പ്ലെയര്‍ ഓഫ് ദ സീരീസായി. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറിയും (121*) കോഹ്‌ലി (74*) അര്‍ധസെഞ്ചുറിയും നേടി. അതിനുശേഷം ഇരുവരും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ഏകദിനം.

റാഞ്ചിയില്‍ കോഹ്‌ലി (135) സെഞ്ചുറിയും രോഹിത് (57) അര്‍ധസെഞ്ചുറിയും നേടി. സൂപ്പര്‍ ബാറ്റിംഗിലുമായി സീനിയേഴ്‌സായ രോഹിത്തും കോഹ്‌ലിയും തങ്ങളുടെ ക്ലാസ് തുടരെ വെളിപ്പെടുത്തിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര ദയനീയമായി കൈവിട്ടതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രസിംഗ് റൂം അന്തരീക്ഷത്തില്‍ കലുഷിതാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ച ഇന്ന്?

രോഹിത്, കോഹ്‌ലി എന്നിവരുമായി ബിസിസിഐയും ടീം മാനേജ്‌മെന്‍റും കൂടുക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരില്‍ ഇന്നായിരിക്കും യോഗമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു യോഗം നടന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തിന്‍റെ വേദിയായ വിശാഖപട്ടണത്തില്‍ അതുണ്ടാകുമെന്നാണ് വിവരം. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.

യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്‍റ് സെക്രട്ടറി പ്രഭ്‌തേജ് സിംഗ് ഭാട്യ, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ഓഹരി ഉടമകളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ പ്രസിഡന്‍റും ഡല്‍ഹി ടീമില്‍ കോഹ്‌ലിയുടെ സഹതാരവുമായിരുന്ന മിഥുന്‍ മന്‍ഹാന്‍ യോഗത്തില്‍ സംബന്ധിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വളരുന്ന അസ്വസ്ഥത

മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഒരുവശത്തും രോഹിത്തും കോഹ്‌ലിയും എതിര്‍ഭാഗത്തുമായാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്‍റെ ഏകദിന യാത്രയെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അജിത് അഗാര്‍ക്കറുമായി രോ-കോ സഖ്യം വ്യക്തമായ അകലം പാലിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോഴത്തെ സൗഹൃദം ഗംഭീറിന് നിലവില്‍ രോഹിത്തിനോടും കോഹ്‌ലിയോടും ഇല്ലെന്നതാണ് വാസ്തവം. ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഗംഭീര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.

റാഞ്ചി ഏകദിനത്തില്‍ കളിച്ചതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചതിന്‍റെ (392) റിക്കാര്‍ഡ് രോഹിത്തും കോഹ്‌ലിയും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് (352) റിക്കാര്‍ഡ് രോഹിത്തും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (6) റിക്കാര്‍ഡില്‍ കോഹ്‌ലിയും എത്തിയിരുന്നു.

ടെസ്റ്റ് പ്രശ്‌നവും വിഷയം

യോഗത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ടീം സെലക്‌ഷനെതിരേ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ യോഗം വിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെ അതിവേഗം തഴഞ്ഞതും സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ സ്ഥിരമായി നിലനിര്‍ത്തുന്നതും തുറന്ന വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

റാഞ്ചിയില്‍ ഇന്ത്യ 17 റണ്‍സിന് ജയിച്ചെങ്കിലും ബൗളിംഗിലെ പിഴവും ബലഹീനതയും എടുത്തു കാണിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിന്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂ. മാനേജ്‌മെന്‍റ് ക്വോട്ടയില്‍ ചില കളിക്കാര്‍ ഗംഭീര്‍-അഗാര്‍ക്കര്‍ കൂട്ടുകെട്ടില്‍ ദേശീയ ടീം ജഴ്‌സി അണിയുന്നതായുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.

Kerala

സിക്‌സ് ഹിറ്റ്മാന്‍

റാഞ്ചി: രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റിക്കാര്‍ഡില്‍ ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മ. 15 വര്‍ഷമായി പാക്കിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി കൈവശപ്പെടുത്തിയിരുന്ന റിക്കാര്‍ഡാണ് രോഹിത് ഇന്നലെ മറികടന്നത്.

ഇന്നലെ രോഹിത്തിന്‍റെ ബാറ്റില്‍നിന്ന് മൂന്ന് സിക്‌സ് പിറന്നു. മാര്‍ക്കോ യാന്‍സെനെ ലോംഗ് ലെഗിലൂടെ ഹുക്ക് ചെയ്തു പറത്തിയായിരുന്നു രോഹിത്ത് ഏകദിന കരിയറില്‍ 352 സിക്‌സ് എന്ന റിക്കാര്‍ഡിലേക്ക് എത്തിയത്.

369 ഇന്നിംഗ്‌സില്‍നിന്ന് അഫ്രീദി പറത്തിയ 351 സിക്‌സ് എന്ന റിക്കാര്‍ഡ് ഇതോടെ കടപുഴകി. 2010ല്‍ 272 സിക്‌സ് പറത്തിയായിരുന്നു അഫ്രീദി റിക്കാര്‍ഡ് സ്വന്തമാക്കിയത്.

2015വരെ നീണ്ട ഏകദിന കരിയറിനിടെ 398 മത്സരങ്ങളിലെ 369 ഇന്നിംഗ്‌സില്‍നിന്ന് 351 സിക്‌സ് അഫ്രീദി പറത്തി. 269 ഇന്നിംഗ്‌സിലാണ് രോഹിത് ഈ റിക്കാര്‍ഡ് മറികടന്നത്.

Sports

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്‌വാളിനെ (16 പന്തിൽ 18) നഷ്ടമായി. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

കോഹ്‌ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്‍റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

റാങ്കിംഗ്: രോഹിത്തിനു സ്ഥാനനഷ്ടം

മുംബൈ: ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിന്‍റെ ഡാരൽ മിച്ചൽ ആണ് രോഹിത്തിനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി ടീമിന് ജയം സമ്മാനിച്ചതോടെ ഡാരൽ മിച്ചൽ ഒരു പോയിന്‍റ് വ്യത്യാസത്തിൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. 46 വർഷങ്ങൾക്കു ശേഷമാണ് ഒരു ന്യൂസിലൻഡ് താരം ലോക ഒന്നാം നന്പർ ബാറ്ററാകുന്നത്.

1979ൽ ന്യൂസിലൻഡിന്‍റെ ഗ്ലെൻ ടർണർ ഒന്നാമതെത്തിയിരുന്നു. ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായിരുന്നു രോഹിത്.

Latest News

Corehub Up